Saturday, 4 October 2014

മരിക്കാത്ത മനസ്സിന്റെ കൂട്ട്..

                       പ്രണയത്തെക്കുറിച്ച് ഒരായിരം വാക്കുകളുടെ തിരമാലകൾ അലയടിക്കുന്നുണ്ട് എൻറെ മനസ്സിൽ.. പ്രണയമെന്ന സുന്ദരമായ വികാരത്തെ തൂലികയാൽ പ്രണയലേഖനങ്ങൾ സൃഷ്ട്ടിച്ചു ഞാൻ എൻറെ മനസ്സിന് സന്തോഷം നൽകുമ്പോൾ ചിലപ്പോഴൊക്കെ എൻറെ മനസ്സ് പ്രണയിക്കാൻ കൊതിക്കും.. അതികം വയ്കാതെ ഞാൻ തിരിച്ചു വരും കാരണം ഞാൻ പ്രണയത്തേക്കാൾ പ്രണയമെന്ന വികാരത്തെയും പ്രണയ ലേഖനങ്ങളെയും സ്നേഹിക്കുന്നു... എൻറെ പ്രണയത്തിനു നിറങ്ങൽ നൽകിയ എൻറെ തൂലികയെക്കാൾ അതികം ഞാൻ സ്നേഹിച്ച ഒരു പ്രണയമുണ്ടായിരുന്നു.. 
                              സന്ത്യക്ക്‌ കൂടണയുന്ന പക്ഷികളെയും പറവകളെയും  പകൽ മുഴുവൻ കാത്തിരിക്കുന്ന ഒരു വൃക്ഷത്തെപോലെ ഞാൻ അവൾക്കുവേണ്ടി കാത്തിരുന്നു.. ഒടുവിൽ കാലം അവളെ ഒരു ഓർമ്മയാക്കിയപ്പോൾ വെയിലേറ്റു വാടി ഉണങ്ങിയ ചെറു റോസാ ചെടിയെപോലെ എന്റെ മനസ്സ് തകർന്നുപോയി... ഒന്നായ് കണ്ട സ്വൊപ്നങ്ങലും രാക്കിനാവുകളും എല്ലാം മാഞ്ഞുപോയ്... മരുഭൂമിയിൽ ഒരു തുള്ളി ദാഹജലത്തിനായ് അലയുന്ന എന്നെ ആരും കണ്ടില്ല.. നിശബ്ദമായ ചലനങ്ങൾ പോലും വിരളമായ ജീവിതം മുന്നോട്ടുപോകുമ്പോൾ പുതുമഴയായ് അവളെന്നിൽ പെയ്തിറങ്ങി...  വാടിയുണങ്ങിയ എന്റെ മനസ്സാം റോസാ ചെടിയിൽ പുതിയ മൊട്ടുകൾ കിളുർക്കാൻ തുടങ്ങി... സ്വൊപ്നത്തിൽ അവൾ എന്റെ അരികിൽ വന്നെന്നോടു പറയും "ഞാൻ നിനക്കായ്‌ കാത്തിരിക്കുന്നു നിന്റെ ജീവിത ലക്ഷ്യവും ജീവിതയാത്രയും പൂര്ത്തിയാക്കി എന്നിലേക്ക്‌ വരൂ".. അവളിലേക്കെത്താൻ ഞാൻ പലപ്പോഴും ശ്രമിച്ചെങ്കിലും എനിക്കതിനു കഴിഞ്ഞില്ല കാരണം അവളുടെ സ്നേഹമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.. ദൈവത്തിന് വളരെ പ്രിയപ്പെട്ടവളായിരുന്നു അവൾ.. അതുകൊണ്ടായിരിക്കാം എന്നിൽ നിന്നും പിഴുതെടുത്ത്‌ മാറ്റാൻ സ്രെമിച്ചതും..  
                             ഇന്നും തുടരുന്ന എന്റെ ജീവിത യാത്രയിൽ പ്രണയത്തേക്കാൾ ഞാൻ എന്റെ തൂലികയും പ്രനയലെഖനങ്ങളെയും സ്നേഹിക്കുന്നു കാരണം എന്റെ പ്രണയലേഖനങ്ങൾ അവള്ക്കായ് മാത്രമാണ്.. അവളെപ്പോഴും എന്റെ കൂടെയുണ്ട്.. സമയം കിട്ടുമ്പോഴൊക്കെ ഞാൻ അവളോട്‌ സംസാരിക്കും... അന്നും അവളെനിക്കുവേണ്ടി കാത്തിരുന്നു.. ഇന്നും അവളുടെ കാത്തിരുപ്പ് തുടരുന്നു.. എന്റെ യാത്രയും..  


Friday, 16 May 2014

ദൈവത്തിന്‍റെ കയ്യിലെ കളിപാവകള്‍..

                                  കര്‍പൂരമിട്ടു കാച്ചിയ എണ്ണയുടെ ഗന്ധം ശ്വോസന ഗ്രന്ധികളില്‍ നിന്ന്  തലച്ചോറിലെതിയപ്പോള്‍ അവളുടെ സാമിഭ്യം ഞാന്‍ മനസ്സിലാക്കി... കഴിഞ്ഞു പോയ ജീവിതത്തിന്‍റെ നഷട്ടങ്ങളും നേട്ടങ്ങളും കൂട്ടികുറച്ചു കിടക്കുന്നപ്പോള്‍ ഒരല്‍പം മയങ്ങിപോയെങ്കിലും അവളുടെ സമിഭ്യം ഞാന്‍ അറിഞ്ഞു... കണ്ണുകള്‍ തുറക്കാതെ തന്നെ എന്റെ കരം ഞാന്‍ മുകളിലേക്കുയര്‍ത്തി, നിമിഷങ്ങള്‍ക്കകം അവള്‍ എന്റെ മാറില്‍ വന്നു ലയിച്ചു...                                        ഉടനെ ഫോണ്‍ ശബ്ദിച്ചു... ഞാന്‍ കണ്ണുകള്‍  മെല്ലെ തുറന്നു ഒരു ചെറു നഷ്ട്ടബോധതോടെ നെഞ്ചില്‍ പറ്റി കിടന്നിരുന്ന തലയിണ എടുത്തു മാറ്റി ഞാന്‍ എണീറ്റു... ഫോണില്‍ മിസ്സ്ഡ് കാള്‍സും മറ്റും വെറുതെ ഒന്നു ഓടിച്ചു നോക്കിയിട്ട് ചായക്കായി അമ്മയെ വിളിച്ചു.. വാഷ്‌ റൂമില്‍ പോയി പല്ലുതേച്ചു ഫ്രഷ് ആയി മുറിയുടെ വരാന്തയിലെ എന്റെ ചാരുകസേരയില്‍ ചായക്കായി ഒന്നുകൂടി അമ്മയെ വിളിച്ചിട്ട് പോയിരുന്നു... മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന സ്വോപ്നം എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.. 
                               അവളെ ഞാന്‍ വല്ലാതെ സ്നേഹിച്ചു തുടങ്ങിയിരുന്നു അവസാനമായി കണ്ടപ്പോള്‍ അവള്‍ ആദ്യമായി തന്ന ചുംബനം പോലും അവള്‍ ഇന്ന് വെറുപ്പോടെ ആയിരിക്കും ഓര്‍ക്കുന്നത്... അവളെന്നെ സ്നേഹിച്ചിരുന്നു പക്ഷെ എന്റെ സ്നേഹം കാറ്റില്‍ പറക്കുന്ന ചാരം പോലെ വ്യാഖ്യാനിക്കപ്പെട്ടു.. ഒരിക്കലും അവളെ കുറ്റം പറയാന്‍ പറ്റില്ല കാരണം സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു എന്ന്നു പറയാം... ചില തെറ്റിധാരണകള്‍കൊണ്ടും ധാരണകള്‍കൊണ്ടും നഷ്ട്ടമായത് ഒരുപാട് സ്വോപ്നം കണ്ട ഒരു ജീവിതമാണ് .. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നുള്ള തിരിച്ചറിവ് ഉണ്ടാവുന്ന സാഹചര്യത്തില്‍ മാത്രമേ പരസ്പരം അവരവരുടെ തെറ്റുകള്‍ മനസിലാക്കു... 
                                 ഒരിക്കല്‍കൂടി എനിക്കവളെ കാണണം മനസിലാക്കുമെങ്കില്‍ അവള്‍ക്കത് കേള്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍ പറഞ്ഞു ഉണ്ടായ തെട്ടിധാരനകളും തെറ്റുകളും പറയണം.. പക്ഷെ അത് ഇനിയൊരു കൂടിചെരനിലാവില്ല... കാരണം ചീട്ടുകൊട്ടാരം പണിതുയര്‍ത്താന്‍ വളരെ ബുദ്ധിമുട്ടാണ് അത് തകര്‍ക്കാന്‍ വളരെ എളുപ്പവും... ചിന്തകളില്‍ നിന്ന് വിട്ടു ചായയെ കുരിചോര്‍ത്തപ്പോള്‍ ചായ മുന്നില്‍ ഇരുപ്പുണ്ടായിരുന്നു.... ചൂടാറിയ ചായ ഉന്മേഷം തരുമെന്ന് തോന്നിയില്ല എങ്കിലും അമ്മയെ ഓര്‍ത്തു ഒറ്റ വലിക്കു കുടിച്ചു..... 
                 പ്രണയിക്കുന്ന ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും, അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും പരസ്പരം സ്നേഹിക്കുന്നത് ആത്മാര്‍ത്ഥമായാണെങ്കില്‍ കാതിരിക്കുക്ക ഒരു തീരുമാനമെടുക്കും മുന്നെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വോഭാവികം കാരണം നമ്മള്‍ മനുഷ്യരാണല്ലോ.. ശെരി ഏതു തെറ്റ് ഏതു എന്ന് അല്പ്പമെങ്കില്‍ മനസ്സിലാക്കാന്‍ സ്രെമിക്കുക, നമ്മളെ ഒരുപാട് വിഷമിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കാം, പ്രവര്‍ത്തികള്‍ കണ്ടേക്കാം അപ്പോള്‍ പോലും ക്ഷേമയോടെ കാത്തിരിക്കുക സത്യം എന്തെന്ന്  പെട്ടെന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയില്ല നമ്മള്‍ ദൈവത്തിന്‍റെ കയ്യിലെ കളിപാവകള്‍ മാത്രമാണ് ചിലപ്പോഴൊക്കെ....

Wednesday, 23 April 2014

ജീവിത യാത്ര.

                        ആയിരം കാതമകലെ അവളുമോതൊരു ജീവിതം 
സ്വോപ്നം കണ്ട് ഈ മണ്ണില്‍ ജീവിതം പടുത്തുയര്‍ത്താന്‍ സ്രെമിക്കുമ്പോള്‍ എനിക്ക് കൂട്ടായുള്ളത് അവളുമൊത്ത് ചിലവിട്ട നിമിഷങ്ങളും ഞങ്ങള്‍ ഒരുമിച്ചു കണ്ട കുറെ സ്വോപ്നങ്ങളും മാത്രം... വേനല്‍ ചൂടില്‍ ശരീരം പലപ്പോഴും തളരുന്നുണ്ടെങ്കിലും അവളുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍ വീണ്ടും കുതിച്ചു പായാന്‍ മനസ്സ് ശരീരത്തെ ശീലിപ്പിക്കും... വേനല്‍ മഴപോലെ വല്ലപ്പോഴും വരുന്ന അവളുടെ ഫോണ്‍ കാള്‍ എനിക്ക് വലിയൊരു ആശ്വാസമായിരുന്നു...  ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു...                                                            അങ്ങനെ തിരക്കിട്ടൊരു യാത്രയില്‍ അവളുടെ ശബ്ദവുമായി എന്റെ ഫോണ്‍ ശബ്ദിച്ചു, ഞാന്‍ പതിവുപോലെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ചോതിച്ചു "സുഖമാണോ?" അവളുടെ ശബ്ദം ഇടറുന്നത് എനിക്ക് അനുഭവപെട്ടു എന്തെന്ന് ചോതിക്കുന്നതിനു 
മുന്നെ അവള്‍ പറഞ്ഞു.. "നമ്മുടെ കാര്യം വീട്ടില്‍ പറഞ്ഞു അവര്‍ സമ്മതിക്കില്ല അവരുടെ സമ്മതമില്ലാതെ എനിക്കൊന്നും ചെയ്യാനാവില്ല 
എന്നെ മറക്കണം" എന്റെ ശരീരം തളരുന്നതുപോലെ പോലെ തോന്നി 
എനിക്ക് ഞാന്‍ ഒന്നും മിണ്ടാതെ കാള്‍ കട്ട്‌ ചെയ്തു... ഉടനെ അവളുടെ 
അച്ഛനെ വിളിച്ചു സംസാരിച്ചു എന്തോ വലിയ തെറ്റ് ചെയ്തപോലെ 
എന്നെ കുറെ ചീത്ത വിളിച്ചു...അതവിടെ അവസാനിച്ചെന്നു ഞാന്‍ 
അല്‍പ്പം വയ്കിയാണെങ്കിലും തിരിച്ചറിഞ്ഞു... അതികം വയ്കാതെ 
അവളുടെ കല്യാണവും കഴിഞ്ഞു..  
                                  നാല് വര്‍ഷത്തിനു ശേഷം യാത്രിശ്ചികമായി ഞാന്‍ 
അവളെ കണ്ടുമുട്ടി.. കണ്ടപ്പോള്‍ എന്റെ കണ്ണ് നിറയും വിധം 
മോശമായിരുന്നു അവളുടെ രൂപം.. അവള്‍ എന്നെ കാണാതിരിക്കാന്‍
ഞാന്‍ കുറെയതികം കഷ്ട്ടപെട്ടു... മനസ്സാകെ അസ്വോസ്തമായി ഞാന്‍ 

അവളെ കുറിച്ച് തിരക്കി പലരോടും... വീട്ടുകാര്‍ കണ്ടെത്തിയ സല്‍സ്വൊഭാവിയും സല്‍ഗുണ സംബന്നന്നുമായ ചെറുക്കന്‍ ഇപ്പോള്‍ മുഴു കുടിയനാണ്‌, അവര്‍ക്ക് രണ്ടു കുട്ടികളും ഉണ്ട്... അവളുടെ വരുമാനതിലാണ് മുന്നോട്ടുള്ള ജീവിതം... ഞാന്‍ ആകെ വല്ലാത്തൊരു അവസ്ഥയിലായി.. സുഗമായി ജീവിക്കുന്നുണ്ടാകും എന്ന് വിശ്വസിച്ചിരുന്ന എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... 
                                                     രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ എന്റെ ഒഴിവുദിവസങ്ങള്‍ കഴിഞ്ഞു തിരിചു പോകേണ്ട സമയമായി ഞാന്‍ പോകുന്നതുണ് മുന്നെ അവളുടെ അച്ഛനെ പോയി കണ്ടു... അവര്‍ സ്നേഹത്തോടെ അധിധിയെ സ്വീകരിച്ചു .. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ഞാന്‍ ചോതിച്ചു എന്തിനായിരുന്നു രണ്ടു ജീവിതങ്ങള്‍ നശിപ്പിച്ചതെന്ന്... അവരുടെ കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ എണീറ്റു, ഇറങ്ങുമ്പോള്‍ എന്റെ ജീവിതത്തിലെ സംബാധ്യതിന്റെ ഒരു പങ്ക് ഞാന്‍ അവരെ ഏല്‍പ്പിച്ചു അവള്‍ക്കു കൊടുക്കാനായി... എന്നെ കണ്ട കാര്യം അവള്‍ അറിയരുതെന്ന് വീണ്ടും ഒരുവട്ടം കൂടി ഓര്‍മിപ്പിച്ചു ചിരിച്ചുകൊണ്ട് ഞാന്‍ യാത്ര തിരിച്ചു.... കാത്തിരിക്കാന്‍ ആരുമില്ല എന്നറിഞ്ഞിട്ടും വെറുതെ ഒരു തിടുക്കം.... 
                                          തിരക്കിട്ട ജീവിതത്തിലേക്ക് വീണ്ടും മടങ്ങിപോയെ പറ്റുമായിരുന്നുള്ളൂ കാരണം ഞാന്‍ ഒറ്റക്കായിരുന്നു എന്റെ ജീവിതത്തില്‍ അന്നും ഇന്നും... വര്‍ഷങ്ങള്‍ കഴിഞ്ഞു ഇന്ന് ഞാന്‍ എന്റെ ജോലി രാജിവെക്കുന്നു... ഇനിയുള്ള ജീവിതം യാത്രകള്‍ക്കായി മാറ്റി വെക്കുന്നു... യാത്രകളുടെ അവസാനം എനിക്കുള്ള ആറടി മണ്ണ് ഞാന്‍ കണ്ടെത്തും.... 

Thursday, 20 February 2014

കാശ്മീരിൽ വീണുകിട്ടിയ പവിഴമുത്ത്

        കശ്മീരിലെ ഒരു തണുത്ത പകൽ... ഈ ഭൂമിയുടെ സൗന്ദര്യം ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ഒറ്റയ്ക്ക് ചിത്രശലഭങ്ങളെ പോലെ പറന്നു നടക്കുന്ന കാലം.... ശ്രീനഗറിലെ ഡാൽ തടാകത്തിന്റെ കരയിൽ അല്പ്പനേരം ഇരുന്നപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ തനിചായതുപൊലെ എനിക്ക് തോന്നി.. എന്റെ ശരീരത്തിന്റെ ഒരു ഭാഗമായിരുന്ന എന്റെ ക്യാമറ പോലും ദൂരെയായതുപോലെ തോന്നിയ ചില നിമിഷങ്ങൾ...
                                                                            പെട്ടെന്ന് തന്നെ ശരീരം മനസ്സിനെ തട്ടി വിളിക്കുന്നതുപോലെ ഞാൻ എന്നെ തന്നെ വിളിച്ചുണർത്തി.. ക്യാമറ എടുത്തു വീണ്ടും ഞാൻ അവിടെയൊക്കെ നോക്കിക്കൊണ്ടിരിക്കുമ്പോൾ കുറച്ചകലെ തടാകത്തിലേക്ക് നോക്കി ഇരിക്കുന്ന ഒരു കൊച്ചു സുന്ദരിയെ ഞാൻ കണ്ടു... പെട്ടെന്ന് തന്നെ ക്യാമറ മാറ്റി ഞാൻ അവളെ നോക്കി ഒരു ചെറു ചലനം പോലുമില്ലാതെ അവൾ തടാകത്തിലേക്ക് തന്നെ നോക്കി ഇരിക്കുന്നു.. വീണ്ടും ഞാൻ ക്യാമറ എടുത്തു ഒന്ന് ക്ലിക്ക് ചെയ്തതിനു ശേഷം അവളുടെ മുഖത്തിലേക്ക് സൂം ചെയ്തു നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നു... മനസ്സിനെ വല്ലാതെ അസ്വൊസ്തമാക്കിയെങ്കിലും ഞാൻ വീണ്ടും വീണ്ടും ഒരുപാട് ഫോട്ടോസ് എടുത്തു... പിന്നെ കുറെ നേരം അതിലൂടെ അവളെ തന്നെ നോക്കിയിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ പെട്ടെന്ന് തിരഞ്ഞു നോക്കി, മുന്നിൽ വന്നു കണ്ണിൽ നോക്കുന്നപോലെ തോന്നി എനിക്ക് ഞാൻ പെട്ടെന്ന് ക്യാമറ മാറ്റി.. കള്ളത്തരം കണ്ടുപിടിക്കുമ്പോഴുണ്ടാകുന്ന ചില ഭാവമാറ്റങ്ങൾ എന്നിലും ഉണ്ടായിട്ടുണ്ടാകും...
                                                             അതികം വയ്കാതെ അവൾ എഴുനേറ്റു നടന്നു.. ഞാനും ചാടി എഴുനേറ്റു കൂടെ നടന്നു.. അടുത്തെത്തിയപ്പോൾ അറിയാവുന്ന മുറി ഹിന്ദി ഒക്കെ വെച്ച് ഞാൻ ചോതിച്ചു ''സുനിയേ യെ ജവഹർ നഗർ മെ കേസാ ജാവു'' അവൾ എന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് ചില മറുനാടൻ മലയാളികളെപോലെ (മലയാളം കൊച്ചു കൊച്ചു അറിയാം എന്ന രീതി) മലയാളത്തിൽ കൂടെ ചെല്ലാൻ പറഞ്ഞു. ഞാൻ ആദ്യം ഒന്ന് ഞെട്ടി... പിന്നീടാണ് മനസിലായത് അവളുടെ വീട് അവിടെയാണെന്ന്.. ഞാൻ കൂടുതലൊന്നും ചൊതിചില്ല അവൾ ഒന്നും മിണ്ടിയുമില്ല ജവഹർ നഗർ എത്തിയപ്പോൾ ഇതാണ് എന്ന് പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു.. ഞാൻ അവൾ പോകുന്നത് ക്യാമറ കണ്ണിലൂടെ നോക്കി നിന്നു...  അന്ന് മുഴുവൻ അവളുടെ നിറഞ്ഞ മിഴികളായിരുന്നു മനസ്സിൽ... പിറ്റേ ദിവസം എവിടെയും പോവാൻ മനസ്സ് അനുവതിച്ചില്ല.. അവളെയും നോക്കി ജവഹർ നഗറിൽ കുറെ നേരം നിന്നു പക്ഷെ അവൾ വന്നില്ല... അപ്പോൾ തോന്നി അവളുടെ ഫോട്ടോസ് പ്രിൻറ് എടുത്തു അവൾക്കു കൊടുക്കണമെന്ന് കഷ്ട്ടപെട്ടു ഒരു സ്റ്റുഡിയോ കണ്ടുപിടിച്ചു പ്രിൻറ് എടുത്ത്‌ ഞാൻ ഡാൽ തടാകത്തിലേക്ക് പോയി അവിടെ ഇരുന്നു അവളെയും കാത്തു പക്ഷെ അവൾ വന്നില്ല.. വല്ലാതെ വിഷമം തോന്നി അപ്പോൾ..  പിന്നീടുള്ള നാല് ദിവസങ്ങൾ ഞാൻ അവളെ തിരഞ്ഞു...
                                                                                  ഒടുവിൽ ഞാൻ കഷ്മീരിനോട് വിട പറയാൻ തീരുമാനിച്ചു.. താമസിച്ചിരുന്ന സ്ഥലത്തെ നല്ലവരായ  കുറെ ചേട്ടന്മാരോടും ചേച്ചിമാരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി... നേരെ ഡാൽ തടാകത്തിലേക്ക് പോയി.. കുറച്ചു നേരം കൂടി അവിടെ ഇരിക്കണമെന്ന് മനസ്സ് പറഞ്ഞു വല്ലാതെ... അന്ന് അവൾ ഇരുന്ന അതെ സ്ഥലത്താണ് അപ്പോൾ ഞാൻ ഇരുന്നിരുന്നത്.. ക്യാമറയുടെ സ്ഥാനത്ത് അപ്പോൾ അവളുടെ ഫോട്ടോസ് ആയിരുന്നു.. ഓടുവിൽ ഫോട്ടോസ് അവിടെ വെച്ചിട്ട് ഞാൻ എഴുന്നേറ്റു നടന്നു.. കുറച്ചകലെ നടന്നകന്നു വെറുതെ ഒരുവട്ടം തിരിഞ്ഞു നോക്കി.. അപ്പോൾ കണ്ട കാഴ്ച എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു... അവൾ ഫോട്ടോസ് എടുത്തു തുറന്നു ഓരോന്നായി നോക്കിക്കൊണ്ടിരിക്കുന്നു.. അവളുടെ മുഖത്ത് അപ്പോൾ ചെറിയ ചിരിയുണ്ടായിരുന്നു... ഏറ്റവും സുന്ദരമായ ആ കാഴ്ച മാത്രം എനിക്ക് എന്റെ ക്യാമറയിൽ പകർത്താനായില്ല ... ഫോട്ടോസ് നോക്കി കഴിഞ്ഞു അവൾ എന്നെ നോക്കി ചിരിച്ചു.. ഞാൻ അവളെയും... കയ്കൊണ്ട്‌ ഒരു ബൈ പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു...  
            ഇന്ന് അവളെ ആദ്യമായി കണ്ടിട്ട് ഒരു വർഷം തികയുന്നു.. ഇന്നേക്ക് പത്താം നാൾ അവളുടെ വിവാഹമാണ്.. പറയാൻ മറന്നു ഗംഗ എന്നാണവളുടെ പേര്... വിവാഹത്തിന് ഞാൻ ചെല്ലണമെന്ന് ഗംഗ ക്ക് ഒരേ വാശി.. കാരണം ഞാൻ ഇല്ലാതെ വിവാഹം നടക്കില്ല .. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഞാനാണ്‌ വരൻ!... അന്ന് ദൂരെ നിന്ന് ബൈ പറഞ്ഞു പോരുമ്പോൾ എനിക്കറിയാമായിരുന്നു ഫൊറ്റൊസിന്റെ കൂടെ ഞാൻ വെച്ചിരുന്ന എന്റെ വിസിറ്റിംഗ് കാർഡ്‌ അവൾ ഒരിക്കലും കളയില്ല എന്ന്... (കള്ളച്ചിരി )

Tuesday, 21 January 2014

പവിത്രമായ പ്രണയം

     അമ്പലമുറ്റത്തെ ആൽതറയിൽ അവളേയും കാത്തു ഇരിക്കുമ്പോൾ എന്റെ സ്വോപ്ന്നങ്ങൾക്ക് ചിറകുകൾ മുളക്കാറുണ്ട്... നീലാകാശത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ തോന്നിക്കുന്ന മേഖങ്ങൾ എനിക്ക് കൂട്ട് വന്നു.. സ്വൊർഗം മണ്ണിൽ ഉണരുന്ന നിമിഷങ്ങൾ.. വർണ്ണങ്ങൾ നിറഞ്ഞ അവളുടെ സാമിഭ്യം... 
         അമ്പലമണികളുടെ കൊഞ്ചൽ കേൾക്കുമ്പോഴൊക്കെ വെറുതെ എന്റെ മിഴികൾ അമ്പല നടയിൽ അവളെ തിരയും... ഒടുവിൽ അവൾ വരും. ആൽതറയിലേക്ക് മിഴികളെറിഞ്ഞ് അവൾ അമ്പലനടയിൽ കാൽവെച്ച് പുറത്തേക്കു വരുന്ന നിമിഷം ഞാൻ നിശ്ചലനായി ഭൂമിയെ തന്നെ മറന്നുപോകും... അവളുടെ കലമാൻ മിഴികൾ എന്നെ സ്പർശിക്കുന്നതുപോലെ തോന്നും.. അവളെ സ്നേഹിക്കുന്നതിനു മുൻപ് ഞാൻ കാണാത്ത സൗന്ദര്യം ഇപ്പോൾ അവളെ പ്രാണന് തുല്യം സ്നേഹിക്കുമ്പോൾ എനിക്ക് വർണ്ണിക്കാൻ വാക്കുകളില്ലാത്ത സൗന്ദര്യം... അതെ അവൾ സുന്ദരിയാണ്... മിഴികൾ മെല്ലെ ചിമ്മി ചിമ്മി എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ നടക്കുമ്പോൾ ഉറങ്ങി കിടക്കുന്ന എന്റെ മോഹങ്ങളേ കണ്ണുകൾകൊണ്ട് ഉമ്മ വെച്ചുണർത്തും...  അവളുടെ മൗന ഭംഗിയും  എന്റേത് മാത്രമെന്നുള്ള ഓർമ്മപെടുതലുകളും എന്നെ അവളിലേക്ക്വല്ലാതെ അടുപ്പിക്കും.. 
          അവളുടെ മുഖം മനസ്സിൽ ഒരുവട്ടം കൂടി പ്രതിഷ്ട്ടിച് ഞാൻ എഴുന്നേൽക്കുമ്പോൾ അമ്പലം ചുറ്റി വരുന്ന അമ്പല പ്രാവുകൾ എന്റെ പ്രണയത്തെ വരവേൽക്കും... അപ്പോൾ വീണ്ടും ഞാൻ അവളെ നോക്കി കണ്ണുകൾകൊണ്ട് ചോതിക്കും എന്നുമെന്റെ തോഴിയായി നീ വരില്ലേയെന്നു.. അവളുടെ കണ്ണിൽ അപ്പോഴും നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി എനിക്കുള്ള മറുപടിയായിരുന്നു... 
        ഇന്ന് അവളൊരു നല്ല കുടുംബിനിയാണ്.. വീട്ടിലേക്കുള്ള യാത്രയിൽ എനിക്ക് ഓർമ്മിക്കാൻ ഒന്നുമാത്രം... എന്റെ പ്രണയം... അവളിപ്പോൾ എന്നെയും കാത്ത് ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാകും... പവിത്രമായ പ്രണയം ദൈവം തരുന്ന വരധാനമാണ്...