Monday, 30 December 2013

കാത്തിരുപ്പ്.

                   ഉള്ളിൽ തോന്നുന്ന വികാരം പ്രണയമാണോ, സ്നേഹമാണോ, ഇഷ്ട്ടമാണോ എന്നെനിക്കറിയില്ല.. വെറുമൊരു ഭ്രമം മാത്രമല്ലെന്ന് മാത്രം എനിക്കറിയാം,,, കാരണം ചായങ്ങൾ പൂശിയ മാംസങ്ങൾ ആയിരുന്നു എന്റെ ലക്ഷ്യമെങ്കിൽ ഞാനിന്നു ഇത്രത്തോളം വേദനിക്കില്ലായിരുന്നു... അവളെ മനസിലാക്കാൻ ഞാൻ ശ്രെമിച്ച വഴികൾ അവളിൽ വെറുപ്പ്ഉണ്ടാക്കിയതാണോ അതോ എന്റെ മുഖം മൂടികളില്ലാത്ത പെരുമാറ്റം അവൾക്കു അംഗീകരിക്കാം കഴിയാതെ വന്നിട്ടാണോ എന്നെനിക്കറിയില്ല.. അവളെന്നെ ഒരുപാട് കുത്തി നോവിച്ചു.. സമൂഹത്തിനു മുന്നിൽ ഞാൻ അപമാനിതനായി...
                      എന്നിട്ടും ഞാൻ അവളെ വെറുത്തില്ല... അർഹതയില്ലാത്തത് ആഗ്രഹിച്ചതിൽ കിട്ടിയ ശിക്ഷയെന്നോർത്തു ജീവിതത്തിൽ ഏറ്റു വാങ്ങിയ തോൽവികളുടെ കണക്കുപുസ്തകത്തിൽ ഒരക്കം കൂടി എഴുതി ചേർത്ത് ജീവിതം വീണ്ടും ലഹരികൾ നിറഞ്ഞ പുഴയിൽ ഒഴുക്കി വിട്ടു... അവിടെയും ജെയിക്കാൻ എന്നെ അനുവതിക്കാതെ വിധി എന്നോട് ക്രൂരത കാട്ടി ഒരു ചെറിയ അപകടത്തിന്റെ രൂപത്തിൽ വലിയ വേദനകൾ സമ്മാനിച്ചു...                   സി യു വിലെ തണുത്ത മുറിയിൽ ശരീരത്തിന്റെ വേധനകളെ മനസ്സിന്റെ വേധനകൾ തോല്പ്പിചുകൊണ്ട് കടന്നു പോകുന്ന നിമിഷങ്ങളിൽ പല വട്ടം അവളുടെ ചിരിക്കുന്ന മിഴികളും വെറുപ്പും ദേഷ്യവും കലർന്ന നോട്ടവും ചിന്തകളിലൂടെ കടന്നു പോയി... അനങ്ങാനാവാതെ മരിച്ച മനസ്സുമായി കുറച്ചു നാളുകൾ കടന്നു പോയി...
                                                                    അപ്പോൾ വീണ്ടും എന്നെ സ്വോപ്നങ്ങളുടെ വർണ്ണങ്ങൾ കാട്ടി തരാനെന്നവണ്ണം ഇരുട്ട് മുറിയുടെ ഒരു ജെനെൽ പാളി തുറന്നു തന്നു... ഞാനത് നോക്കി നിന്നതല്ലാതെ അതിലൂടെ വീണ്ടും അവളിലേക്ക്നടന്നടുക്കാൻ ശ്രേമിച്ചില്ല... പക്ഷെ വീണ്ടും എനിക്ക് ജീവൻ വന്നു തുടങ്ങിയിരുന്നു.. അപ്പോൾ വീണ്ടും എനിക്ക് മുന്നിലെ വെളിച്ചം അവൾ കൊട്ടിയടച്ചു...
               അവളുടെ ചിന്തകളിൽ ഞാൻ വെറുമൊരു ശല്യം മാത്രമായിരിക്കാം.. അതുകൊണ്ട് തന്നെ അവളറിയുന്നില്ല അവളെനിക്കു തരുന്ന വേധന.. ഓരോ മനുഷ്യനും തന്റെ ഭാഗത്ത്നിന്ന് മാത്രം ചിന്തിക്കുമ്പോൾ ചെയ്യുന്നതെല്ലാം ശെരികൾ മാത്രം... അവൾ അറിയുന്നില്ല അവൾക്കു എന്റെ മനസ്സിലുള്ള സ്ഥാനം... അല്ലെങ്കിൽ അവൾക്കു പുച്ഛമാണ് എന്നോടും എന്റെ മനസ്സിനോടും...  ഒരു ഭ്രാന്തന്റെ ചേഷ്ട്ടകളായി  മാത്രം എന്റെ മനസ്സിനെ നോക്കി കാണുന്ന അവൾക്ക് ഒരിക്കലും എന്നെ മനസിലാക്കാൻ കഴിയില്ല എന്നത് ഇരുട്ടിൽ ആരോ എന്റെ കാതിൽ മന്ത്രിക്കുമ്പോഴും ഞാൻ ഒരു  വിഡ്ഢിയെപോലെ കാത്തിരിക്കുന്നു ഒരു ജീവിതത്തിനായി.... നിഴൽ നാടകങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ.......

Monday, 16 December 2013

ഒരു പൊട്ടി പെണ്ണ്...

ഒരു പൊട്ടി പെണ്ണിനെ പരിചയപെടാം... ഇന്നവൾ ഒരു ഐ. ടി കമ്പനിക്ക് വേണ്ടി കഷ്ട്ടപെടുന്ന ഒരു തിരക്കുള്ള ജോലിക്കാരിയാണ് ഓരോ മാസത്തിലും മാറി മാറി വരുന്ന ഷിഫ്റ്റുകൾ.. ഇതിനിടയിലും കിട്ടുന്ന സമയം മുഴുവൻ അവൾ സ്നേഹിക്കുന്നവന് വേണ്ടി ചിലവിടും.. അവനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു നല്ല കാമുകൻ എന്ന് പറയാൻ പറ്റില്ല എങ്കിലും അവളെ ഒരുപാട് മനസില്ലക്കുന്നവനായിരുന്നു കൂടാതെ മനസിലുള്ള സ്നേഹം പുറത്തു കാട്ടാൻ വിസമ്മതിക്കുന്നവനുമായിരുന്നു...
                                                                                     അവൾ അവനെ അത്രമാത്രം സ്നേഹിക്കുന്നതും അതുകൊണ്ടുതന്നെയായിരുന്നു.. ഒരു ശരാശരി ചിന്താഗതികളുള്ള എല്ലാ പെണ്‍കുട്ടികളെയും പോലെ അവളും തന്റേതായ വഴിയിലൂടെ മാത്രം ചിന്തിക്കുന്ന സ്വോഭാവക്കാരിയായിരുന്നു... ആണുങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മണ്ടുസ്..... ശെരിക്കും ഒരു പെണ്ണ് മണ്ടുസ് ആകുന്നതല്ലേ അറിഞ്ഞുകൊണ്ട് പലപ്പോഴും?.. അവളും അങ്ങനെയായിരുന്നു,... അവളുടെ മണ്ടത്തരങ്ങളും കരുതലുമാണ് ഏതൊരു ആണിനേയും പോലെ അവനെ അവളിലേക്ക്‌ കൂടുതൽ അടുപ്പിക്കുന്നത്.. അവൾ മറ്റുള്ളവരോട് പെരുമാറുന്നതുപോലെ ഒരുവട്ടം അവനോടു പെരുമാറിയാൽ ആ നിമിഷം അവൻ അവളെ വിട്ടു പോകും എന്നതാണ് സത്യം... അവൾ എപ്പോഴും ഒരു നല്ല കാമുകിയും ഒരു നല്ല സുഹൃത്തും അതിലുപരി ഒരു നല്ല അനുസരണാ ശീലമുള്ള ഭാര്യ ആകാനുള്ളവളാണെന്നും സ്വൊയം ഓർമ്മപെടുത്തിക്കൊണ്ടേയിരുന്നു....
                                 പുരുഷവർഗം കാട്ടുന്ന അതികാരവും ദേഷ്യവും ശാസനയും സ്ത്രീ വർഗ്ഗം അവർക്ക് നൽകുന്ന ദാനമാണെന്ന്  കരുതന്ന സ്ത്രീവർഗങ്ങളെ അപേക്ഷിച്ച് അതവർ നൽകുന്ന കരുതലും സ്നെഹവുമാണെന്ന് അവൾ നേരത്തെ തിരിച്ചറിഞതുകൊണ്ടാവാം അവളുടെ മിഴികൾ അവനു വേണ്ടി മാത്രമേ നിറയാറുള്ളൂ... അവൻ അവളെ ചിലപ്പോഴൊക്കെ കരയിക്കാൻ ശ്രെമിക്കാറുമുണ്ട് കാരണം അവനിഷ്ട്ടമായിരുന്നു ഒരു പരുതിവരെ അവളുടെ കരച്ചിൽ... അവൾക്കു അതറിയാമെങ്കിലും വീണ്ടും വീണ്ടും അവൾ തന്നെ തോൽക്കും... കാരണം അവൾ ഓരോ തവണ തൊൽക്കുംബൊഴും കൂടുതൽ കൂടുതൽ അവൻ അവളെ സ്നേഹിക്കുന്നതുപോലെ അവൾക്കു തോന്നുമായിരുന്നു.. അത് തോന്നൽ മാത്രമല്ല സത്യാമെന്നു അവൾ മനസിലാക്കിയിരുന്നു...
                           പതിവുപോലെ ജോലി കഴിഞ്ഞു റൂമിൽ എത്തിയ അവൾ ഫോണ്‍ എടുത്തു അവനെ വിളിച്ചു പതിവുപോലെ അവൻ അവളുടെ കാൾ കട്ട്‌ ചെയ്തു അവൾ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടെയിരുന്നു ഒടുവിൽ അവൻ ഫോണ്‍ എടുത്തു അവളെ കുറെ ചീത്തയും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.. പതിവിലും വിപരീതമായി ഒന്നും സംഭാവിക്കാതിരുന്നതുകൊണ്ടാവം ഒരു ചെറു ചിരിയോടെ അവൾ ഫോണും എടുത്തു ടെറസിലേക്ക് നടന്നു.. അവിടെ അവൾക്കിരിക്കാൻ ഒരു കസേരയുണ്ട്‌.. പതിവുപോലെ അവൾ അവനെയും സ്വോപ്നം കണ്ട് ആ ഡിസമ്പർ രാത്രിയിലെ മരവിപ്പിക്കുന്ന തണുത്ത കാറ്റിൽ സ്വൊയം ശരീരത്തെ കയ്കൾകൊണ്ട്  ഞെരുക്കി അമ്പിളിയെ നോക്കി അവന്റെ വിളിക്കായ് കാത്തിരുന്നു... ശെരിക്കും അവൾ അവനു കൊടുക്കുന്ന ദാനമല്ലെ അവളുടെ ജീവിതം...?  


                                                                                                           by bpaav..

Thursday, 12 December 2013

മഞ്ഞുതുള്ളികൾ സാക്ഷി..

ഇരുവശവും മഞ്ഞു പുതച്ചു നിൽക്കുന്ന മരങ്ങളുള്ള വഴിയിലൂടെ സുപ്രഭാതത്തെ വരവേറ്റുക്കൊണ്ട് ഞാൻ നടന്നു.. മഞ്ഞു വീഴുന്ന വഴിയിൽ ഞാനും എന്റെ ഓർമകളും മാത്രം... തണുപ്പിനെ അതിജീവിക്കാൻ ഞാൻ ഒരു ജാകെറ്റ് ധരിച്ചിരുന്നു.. തണുപ്പ് ശരീരത്തെ ബാതിക്കുന്നുണ്ടെങ്കിലും മനസ്സിനെ അല്പ്പം പോലും സ്പർശിചിരുന്നില്ല.. കാരണം മനസ്സ് മുഴുവൻ അവളെക്കുറിച്ചുള്ള ഓർമകളായിരുന്നു.. നാലു വർഷത്തെ പ്രണയത്തിനോടുവിൽ വീട്ടുകാരുടെ എതിർപ്പ് കാര്യമാക്കാതെ വിവാഹിതരായി.. അതികം വയ്കാതെ കാനഡയിലെ സ്നോ ലെയ്ക് എന്ന സ്ഥലത്ത് ജോലിയും ശെരിയാക്കി സ്വോപ്നങ്ങളുടെ കൂടാരവും മനസ്സിൽ പണിതുയർത്തി ഞങ്ങൾ കടൽ കടന്നു.. ജീവിതത്തിൽ പതിയെ പതിയെ വസന്തകാലം വന്നുതുടങ്ങി, സന്തോഷം നിറഞ്ഞ ദിനരാത്രങ്ങൾ... ഒഴിവു ദിവസങ്ങളിലെ വിനോദ യാത്രകൾ അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു.. സായാഹ്ന്നങ്ങളിലെ ഒരുമിച്ചുള്ള നടത്തം ഞാനും ഏറെ ഇഷ്ട്ടപെട്ടിരുന്നു കാരണം അപ്പോൾ അവൾ എന്റെ കയ്യിൽ ഇറുക്കി കേട്ടിപിടിചിട്ടുണ്ടാവും... ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു... ഇതിനിടയിൽ എപ്പോഴാണ് അവളുടെ മനസ്സിൽ മുറിവുകൾ വീണുതുടങ്ങിയതെന്ന് എനിക്കറിയില്ല.. അവളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി എന്നോടുള്ള അടുപ്പം പതിയെ പതിയെ കുറയുന്നതുപോലെ എനിക്ക് തോന്നി... ഒരു ദിവസം മനസ്സിൽ തീ കോരിയിട്ടു അവൾ ഇറങ്ങിപോയി... എനിക്ക് ഇന്നും അറിയില്ല അവൾ എന്തുകൊണ്ടാണ് പോയതെന്ന്... ശരീരത്തിലെ ഒരു ഭാഗം ഇല്ലാതാകുമ്പോൾ തോന്നുന്നപോലുള്ള ഒരു ശൂന്യത എപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു..  ശൂന്യതയുടെ മുനയുള്ള മുള്ളുകൾ മനസ്സിനെ കുത്തിനോവിക്കുമ്പോൾ ഓര്മകളുടെ കരങ്ങൾ എന്നെ തലോടിക്കൊണ്ടിരുന്നു.. അങ്ങനെ നടക്കുമ്പോൾ ദൂരെ റോഡരികിലെ ഒരു ബെഞ്ചിൽ ഒരു സ്ത്രീ തനിയെ ഇരിക്കുന്നതുപോലെ തോന്നി.. കുറച്ചുകൂടി നടന്നടുത്തപ്പോൾ അത് തോന്നലല്ല സത്യമാണെന്ന് മനസ്സിലായി.. ഞാൻ അത് കാര്യമാക്കാതെ നടന്നു.. നടന്നടുത്തപ്പോൾ ഞാൻ ആ സ്ത്രീയുടെ മുഖത്തേക്കൊന്നു നോക്കി... ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു ഞാൻ പ്രാണനു തുല്യം സ്നേഹിക്കുന്ന എന്റെ പെണ്ണ്.. ഒരു പ്രതിമയെപോലെ ഞാൻ അവളെ നോക്കി നിന്നു.. അപ്പോൾ അവൾ ചാടി എഴുന്നേറ്റു എന്നിലേക്ക്‌ ഓടിയടുത്ത് എന്നെ കെട്ടിപുണർന്നു നിറമിഴികളോടെ എന്നെ നോക്കി... ഒരു നിമിഷം നിശ്ചലനായി നിന്നിട്ട് ഞാൻ അവളെ സ്വീകരിച്ചു... ഇന്ന് ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു.. ഇന്നുവരെ ഞാൻ ചോതിച്ചിട്ടില്ല എന്തിനാണ് അന്ന് എന്നെ വിട്ടു പോയതെന്ന്... ഒരു പരിഭവവും ഞാൻ കാട്ടിയിട്ടുമില്ല,... ഒരിക്കൽ ഒരു നിലാവുള്ള രാത്രിയിൽ എന്റെ മാറിൽ കിടന്നു നിറമിഴികളോടെ അവൾ എല്ലാം എന്നോട് പറയും എനിക്കുറപ്പുണ്ട്... എന്റെ വിശ്വാസം അതാണെന്റെ സ്നേഹം..... മഞ്ഞുതുള്ളികളെ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങിയത് അന്നുമുതലാണ്...